പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച കേസ് തള്ളി - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 14, 2014

പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച കേസ് തള്ളി

കാഞ്ഞങ്ങാട്: ജില്ലാശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരണപ്പെട്ട സംഭവത്തില്‍ വനിതാഡോക്ടര്‍ കുറ്റക്കാരിയല്ലെന്ന് കോടതി കണ്ടെത്തി. ഇതേ തുടര്‍ന്ന് കേസ് കോടതി തള്ളി. 

നീലേശ്വരം കാട്ടിപൊയില്‍ പായാടിയിലെ ഉണ്ണികൃഷ്ണന്റെ ഭാര്യ ശ്രീജയുംകുഞ്ഞും മരണപ്പെട്ട സംഭവത്തില്‍ കാഞ്ഞങ്ങാട്ടെ ജില്ലാശുപത്രിയില്‍ ഗൈനക്കോളജിസ്റ്റായിരുന്ന ഡോ. ജാസ്മിന്‍ പ്രതിയായ കേസാണ് ഹൊസ്ദുര്‍ഗ് സബ് കോടതി തള്ളിയത്. 2006 ആഗസ്റ്റ് 26നാണ് ജില്ലാശുപത്രിയില്‍ ശ്രീജ കുഞ്ഞിന് ജന്മം നല്‍കിയത്.
പ്രസവിച്ച് ഒരു മണിക്കൂറിന് ശേഷം കുട്ടിയും രാത്രി പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ച് ശ്രീജയും മരണപ്പെടുകയായിരുന്നു. രണ്ട് ദിവസം കഴിഞ്ഞാല്‍ ഡോക്ടര്‍മാരുടെ സമരമാണെന്ന് പറഞ്ഞ് 28ന് തന്നെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ഗുളിക നല്‍കി പ്രസവ വേദനയുണ്ടാക്കിയെന്നും ഇതേ തുടര്‍ന്ന് പ്രസവിച്ചതിനാല്‍ രക്തസ്രാവമുണ്ടായി യുവതിയും കുഞ്ഞും മരണപ്പെടുകയും ചെയ്തുവെന്നാണ് ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ നല്‍കിയ പരാതിയില്‍ ബോധിപ്പിച്ചിരുന്നത്.
എന്നാല്‍ നേരത്തെ പ്രസവിക്കാന്‍ യുവതിക്ക് ഗുളിക നല്‍കിയെന്ന ആരോപണം തെളിയിക്കാന്‍ ഹരജിക്കാരന് സാധിച്ചില്ല. ഡോക്ടറുടെ അനാസ്ഥയാണ് മരണകാരണമെന്ന് തെളിയിക്കാനും കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് കേസ് കോടതി തള്ളിയത്.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages