സിപിഎം പ്രവര്‍ത്തകരുമായി ഇനി സംഘര്‍ഷമില്ലെന്ന് പി.കെ. കൃഷ്ണദാസ്‌ - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 25, 2014

സിപിഎം പ്രവര്‍ത്തകരുമായി ഇനി സംഘര്‍ഷമില്ലെന്ന് പി.കെ. കൃഷ്ണദാസ്‌

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകരുമായി ഇനി സംഘര്‍ഷത്തിനില്ലെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. കൊലപാതക രാഷ്ട്രീയത്തിന് ഇനിയും സിപിഎം മുതിരുകയാണെങ്കില്‍ അണികളെയല്ല സിപിഎമ്മിന്റെ നേതാക്കളെയാണ് ബിജെപി ഉന്നമിടുകയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന പ്രവര്‍ത്തകര്‍ക്കു നല്‍കിയ സ്വീകരണത്തിലാണ് ഇരുവരും പാര്‍ട്ടിയുടെ നിലപാട് പങ്കുവച്ചത്.

സിപിഎമ്മില്‍ നിന്നുമാത്രം നാനൂറോളം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നുവെന്നാണ് നേതാക്കളുടെ അവകാശവാദം. സിപിഎമ്മിലെ നേതാക്കളെയല്ല; സാധാരണ പ്രവര്‍ത്തകരെയാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത പി.കെ. കൃഷ്ണദാസ് പറഞ്ഞു. അതിനാല്‍ സിപിഎമ്മിന്റെ അണികളുമായി ഇനി സംഘര്‍ഷമില്ല; സമാധാനവും സൗഹൃദവും മാത്രം. കാരണം അവര്‍ നാളത്തെ ബിജെപി പ്രവര്‍ത്തകരാകാം.

അമിത്ഷായ്ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കാനാണ് കേരളത്തിലെ ബിജെപിക്കാര്‍ ആളെക്കൂട്ടുന്നതെന്ന സിപിഎമ്മിന്റെ പ്രസ്താവനയില്‍ കഴമ്പില്ല. ഗുജറാത്തിലും ഉത്തര്‍പ്രദേശിലും തിരഞ്ഞെടുപ്പുവിജയത്തിനു ചുക്കാന്‍ പിടിച്ച അമിത്ഷായ്ക്ക് ബിജെപിക്കാരെ കാണാന്‍ കേരളത്തില്‍ വരേണ്ട കാര്യമില്ല. എന്നാല്‍ പ്രകാശ് കാരാട്ട് ഡല്‍ഹിയില്‍ നിന്ന് ട്രെയിന്‍ കയറിയാല്‍ ചെങ്കൊടി കാണണമെങ്കില്‍ കേരളത്തിലെത്തണം-കൃഷ്ണദാസ് പറഞ്ഞു.

തിരഞ്ഞെടുപ്പിനുശേഷം 25000 പ്രവര്‍ത്തകരാണ് സിപിഎമ്മില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതെന്നും കേരളത്തില്‍ ബംഗാള്‍ മോഡല്‍ രാഷ്ട്രീയ ധ്രുവീകരണമാണ് നടക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത്ത് അധ്യക്ഷനായിരുന്നു. സിപിഎം, സിപിഐ, കോണ്‍ഗ്രസ്, ജെഎസ്എസ്, കേരള കോണ്‍ (ബി) എന്നീ പാര്‍ട്ടികളില്‍ നിന്നും രാജിവച്ചെത്തിയവര്‍ക്ക് കെ. സുരേന്ദ്രന്‍ അംഗത്വം നല്‍കി.

Keywords: Kannur, Bjp, Cpim, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages